2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച
ലൈഫ് മിഷന്‍ പദ്ധതി : പണം പോയ വഴി (സത്യം എന്ത് )
20 ആഗസ്റ്റ് 2020 -ലെ മനോരമ പത്രത്തിന്‍റെ ഒന്നാം പേജിലെ വാര്‍ത്ത വായിച്ചാല്‍ തോന്നുക UAE യിലെ റെഡ് ക്രസന്റ് ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാനായി കേരള സര്‍ക്കാരിനെ ഏല്‍പിച്ച പണത്തില്‍ നിന്ന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത യൂണിടാക് എന്ന കമ്പനിവഴി 4.25 കോടി രൂപ സര്‍ക്കാരില്‍ നിന്ന് സ്വപ്നയുടെയും കൂട്ടരു ടെയും കയ്യില്‍ എത്തിച്ചേര്‍ന്നു എന്നാണു അഥവാ എനിക്ക് അങ്ങനെയാണ് തോന്നിയത്
എന്നാല്‍ അതേദിവസം എട്ടാം പേജില്‍ UAE റെഡ് ക്രസന്റ് ഫ്ലാറ്റ് നിര്‍മാണത്തിനായി 14.24 കോടി രൂപയ്ക്ക് യൂണിടാക് എന്ന കമ്പനിയുമായും മാതൃ ശിശു ആശുപത്രിയും അനുബന്ധ സൌകര്യങ്ങളുംനിര്‍മ്മിക്കുന്നതിനായി അവരുടെ സഹോദര സ്ഥാപനമായ സെയ്ന്‍ വെഞ്ചെ ഴ്സുമായി 6.10 കോടിക്കും കരാറില്‍ എത്തിയതായി പറയുന്നു അപ്പോള്‍ കരാര്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അല്ല റെഡ് ക്രസന്റ് ആണെന്ന്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ആദ്യപേജില്‍ വളച്ചുകെട്ടി വാര്‍ത്ത നല്‍കിയത്
ഇനി പത്താം പേജില്‍ വന്നാല്‍ കമ്മീഷന്‍ വാങ്ങിയത് കൊണ്സലെറ്റ് ഉദ്യോഗസ്ഥന്‍ ആയ ഈജിപ്തുകാരന്‍ ആണെന്നും അത് കേന്സലെടിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി ആണെന്നും പറയുന്നു
അപ്പോള്‍ അതാണ് സത്യം
ഒന്നാം പേജിലെ വാര്‍ത്ത താഴെ
എട്ടാം പേജിലെ വാര്‍ത്ത
പത്താം പേജിലെ വാര്‍ത്ത
2015, നവംബർ 9, തിങ്കളാഴ്‌ച
2015, മേയ് 2, ശനിയാഴ്‌ച
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒറ്റക്കെട്ടെന്ന് വിന്‍സണ്‍ എം പോള്
തിരുവനന്തപുരം: അഴിമതിക്കാരായ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും ഏതിരെ
ആഞ്ഞടിച്ച് വിജിലന്സ് ഡയറക്ടര് വിന്സണ് എം പോള്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും
ഒറ്റ കൂട്ടുകെട്ടിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വിജിലന്‍സില്‍ തന്നെ രണ്ട് പക്ഷവും പുഴുക്കുത്തുകളുമുണ്ടെന്ന് വിന്സണ് പറഞ്ഞു. അനധികൃത സ്ഥലം മാറ്റങ്ങള്‍ പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നുണ്ട്, സര്‍ക്കാരിന് കീഴിലായതിനാല്‍
വിജിലന്‍സിനുമേല്‍ ഉന്നത
സമ്മര്ദം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി
നിര്മാര്ജന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നടപടികളിലെ മെല്ലപ്പോക്ക് അഴിമതികാര്‍ക്ക്
തുണയാകുന്നു. അഴിമതിക്കേസില്‍ കുടുങ്ങുന്നത് നാണക്കേടല്ലാത്ത കാലമായി മാറിയിരിക്കുകയാണ് ഇപ്പോഴെന്ന് വിന്സണ് എം പോള് കൂട്ടിച്ചേര്‍ത്തു.
അതേസമയം ബാര്‍
കോഴ
കേസില്‍
മന്ത്രി കെ
ബാബുവിനെതിരായ വിജിലന്സ്
അന്വേഷണം ഉടന്‍
ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്കോഴ കേസില്‍ നിയമപരമായും സത്യസന്ധമായും അന്വേഷണം നടത്തുമെന്നും വിന്സണ് എം പോള് പറഞ്ഞു.
പരാതിക്കാരിയില്‍നിന്ന് കൈക്കൂലി: എസ്.ഐക്കും എ.എസ്.ഐക്കും സ്ഥലംമാറ്റം
ഇടുക്കി: അച്ഛന്‍ ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ
യുവതിയില്‍നിന്ന് 2000 രൂപ വാങ്ങിയ ഇടുക്കി കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ
ഗ്രേഡ് എസ് ഐ ബഷീര്‍, എ.എസ്.ഐ അബ്ബാസ് എന്നിവര്‍ക്ക് സ്ഥലംമാറ്റം.
സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എസ്.പി
ഇരുവര്‍ക്കും എതിരെ നടപടി സ്വീകരിച്ചത്.
എസ്.ഐയെ മറയൂരിലേക്കും എ.എസ്.ഐയെ ദേവികുളത്തേക്കുമാണ് സ്ഥലം മാറ്റിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ അങ്കമാലിയിലെ ആസ്പത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ ജീപ്പ് കേടായതിനാല്‍ യാത്രാചിലവിനായി 2000 രൂപ നല്‍കണമെന്ന് അവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതിയുടെ അമ്മ പണം നല്‍കിയത്. വാക്കുതര്‍ക്കത്തിനിടെ യുവതിക്കുമേല്‍ ആസിഡ് ഒഴിച്ച പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു.
എസ്.ഐയെ മറയൂരിലേക്കും എ.എസ്.ഐയെ ദേവികുളത്തേക്കുമാണ് സ്ഥലം മാറ്റിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ അങ്കമാലിയിലെ ആസ്പത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ ജീപ്പ് കേടായതിനാല്‍ യാത്രാചിലവിനായി 2000 രൂപ നല്‍കണമെന്ന് അവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതിയുടെ അമ്മ പണം നല്‍കിയത്. വാക്കുതര്‍ക്കത്തിനിടെ യുവതിക്കുമേല്‍ ആസിഡ് ഒഴിച്ച പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു.
പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറി
പുതുപ്പള്ളി: ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ്
ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. പുതുപ്പള്ളി, എറികാട്
കരകളെ പ്രതിനിധീകരിച്ചെത്തിയ കൊടിമരങ്ങള്‍ പള്ളിക്കുമുമ്പില്‍
സ്ഥാപിച്ചശേഷമാണ് ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കൊടിയേറ്റ് നടന്നത്.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍
യൂലിയോസ് എന്നിവര്‍ മുഖ്യകാര്‍മികരായി.
പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വാദ്യമേളങ്ങളും കതിനാവെടികളും പള്ളിമണിയും
മുഴങ്ങിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്കര്‍മം നടന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍
(
Atom
)